2012, ജനുവരി 7, ശനിയാഴ്‌ച

മുഖംമൂടികള്‍

 അലമാരിയില്‍  ചിതലുകള്‍  ഘോഷയാത്ര  നടത്തുന്നത്  കണ്ടപ്പോഴാണ്  അതിനകത്ത് വെച്ചിട്ടുള്ള  സാധനങ്ങള്‍ ഓരോന്നായി അയാള്‍  വലിച്ചു പുറത്തേക്കിട്ടത്..അപ്പോഴാണ്‌  കൂടോത്രം  പോലെ  പൊതിഞ്ഞു  വെച്ചിരിക്കുന്ന  എന്തോ  ഒന്ന്  തികച്ചും യാദ്രിശ്ചികമായി  അയാളുടെ കയ്യില്‍ വന്നുപെട്ടത്. സ്വച്ചന്ദമായി  വിഹരിക്കുന്ന ചിതലുകള്‍ ആ പൊതിയുടെ  ഒരു ഭാഗം കാര്‍ന്നു തിന്നതിന്റെ പാടുകള്‍ അവിടവിടെയായി കാണാമായിരുന്നു.


  ചിതലുകളെ  തട്ടി  മാറ്റി അയാള്‍  പൊതി  തുറന്നു  നോക്കി. ഒരു  കീ  ചെയിന്‍ !അതിനോട്  ഒരു  ടാഗും  കെട്ടിയിട്ടിട്ടുണ്ട്. ആ  ടാഗില്‍  ഇങ്ങനെ  എഴുതിയിരുന്നു.

"വിത്ത്‌  ലവ് , യുവര്‍ ... "  ബാക്കി  ഭാഗം കാണാനില്ല . ചിതലുകള്‍ തിന്നിരിക്കുന്നു.

 ആര്  തന്നതായിരിക്കും  ഇത് ? റീമ ?...ലീഷ്മ ?....പ്രീത ?... സമീറ? ..ഇന്ദു ?

ബി.ടെക്  പഠന കാലത്ത് തന്റെ  പിറന്നാളിന്  ഏതോ  ഒരു കൂട്ടുകാരി  തന്നതാണ്  ഇത് .

കൂട്ടുകാരന്‍ അല്ല കൂട്ടുകാരി ആണ് എന്നുറപ്പാണ് .കാരണം  ഒരു  ആണ്‍കുട്ടി  മറ്റൊരു  ആണ്‍കുട്ടിക്ക്  ഗിഫ്റ്റ്  കൊടുക്കാറില്ലല്ലോ. അങ്ങനെ  ചിന്തിക്കുന്നത് പോലും  ആണ്‍  തറവാട്ടിലെ  അലിഖിത  നിയമ പ്രകാരം കുറ്റകരമാണ് .സൊ  പെണ്‍കുട്ടി  തന്നെ.

അയാള്‍ വിചാരണ നടത്തി തുടങ്ങി... വിധിയും പ്രഖ്യാപിച്ചു

 റീമ  ആവാന്‍  വഴിയില്ല ... അവള്‍  ജീരക മിഠയി   പോലും  ആര്‍ക്കും വെറുതെ കൊടുക്കാറില്ല. ലീഷ്മ യുനിവേര്സല്‍  ആക്സപ്ടര്‍ ആണ് .ഡോണേഷന്‍ ഇല്ല.
പിന്നെ  ചാന്‍സ്   ഉള്ളത്  പ്രീതയ്ക്കും  സമീറയ്ക്കും   ഇന്ദുവിനും  ആണ്.

 അയാള്‍  കണ്ണടച്ച്  ഒരു  നിമിഷം ആലോചിച്ചു. എന്നിട്ട്  മൊബൈല്‍  എടുത്തു രണ്ടും കല്‍പ്പിച്ചു   പ്രീതയുടെ  നമ്പര്‍  കുത്തി.

"ഹൈ  പ്രീത , ഞാന്‍  ആശിഷ്  ആണ് "
"ഹേയ്  ആശിഷ് ! വാട്ട്‌  എ  സര്‍പ്രൈസ് !! എന്താ  ഇപ്പൊ ? എവിടെയാ  നീ ?"

ഒരു  ദീര്‍ഘകാലത്തെ  ഇടവേളയ്ക്കു  ശേഷമാണ്  സംസാരിക്കുന്നത്  എന്ന്  തോന്നിപ്പിക്കുന്ന  എല്ലാം  അവരുടെ സംസാരത്തില്‍  ഉണ്ടായിരുന്നു. അല്പനേരത്തെ  കുഷലാന്വേഷനങ്ങള്‍ക്ക്  ശേഷം  അയാള്‍  പറഞ്ഞു

"പ്രീത , നിനക്കറിയോ ... നീ  പണ്ട്  എന്റെ  ബര്‍ത്ത്ഡേക്ക്  ഒരു  ഗിഫ്റ്റ്  തന്നിരുന്നില്ലേ . ഒരു  കീ  ചെയിന്‍ ?? ഓര്‍മ്മയുണ്ടോ ?? ഒരു നീല കളര്‍ ?"

 "ഹ്മം ...കീ  ചൈനോ?... ഏതു ? ഓഹ് ..ഓക്കേ  ഓക്കേ . ബര്‍ത്ത്ഡേ ഗിഫ്റ്റ്  ആയിട്ട്  തന്നത്... അല്ലെ ? ഒരു ബ്ലൂ കളര്‍ അല്ലെ? ... എന്താടാ  എന്ത്  പറ്റി  അതിനു?

(ഹാവൂ .. അപ്പൊ  എന്റെ  ഗസ്  കറക്റ്റ് !. ഇനി  ഞാന്‍  ഏറ്റു  ) വിജയശ്രീ ലാളിതനായി അയാള്‍ മനസ്സില്‍ പറഞ്ഞു.

"ഓര്‍മയുണ്ടല്ലെ ! ... ആ  കീ  ചെയിന്‍ ... അതാണ്‌  ഞാന്‍  ഇപ്പഴും  യൂസ്   ചെയ്യുന്നത് ... എനിക്കത്  കളയാന്‍  തോന്നുന്നില്ലെട"

( പണ്ട്തൊട്ടേ  പെണ്‍കുട്ടികളെ ഓരോന്ന് പറഞ്ഞു  സുഖിപ്പിക്കുന്നതില്‍ ഒരു വല്ലാത്ത ആനന്ദം അയാള്‍ കണ്ടെത്തിയിരുന്നു)

. " ഈ ഭൂമിയില്‍ ഒരു സൃഷ്ടിയും പാഴല്ല. ഒരു പെണ്ണിനെ വിളിക്കാന്‍ ഒരു കാരണവുമായി ചിതലുകള്‍ വന്നത് കണ്ടില്ലേ. ചിതലുകളെ നിങ്ങള്ക്ക് നന്ദി "-  അയാള്‍ മനസ്സില്‍ ചിതലുകളെ പ്രശംസിച്ചു.

" റിയലി ?.. ഈവെന്‍   ആഫ്റ്റര്‍  8 യിയെര്‍സ് !   സ്റ്റില്‍  യൂസിംഗ്  ദാറ്റ്‌ !!  സൊ  നൈസ്  ഓഫ്  യു  ഡിയര്‍ . ഹാപ്പി ടു ഹാവ് എ ഫ്രണ്ട് ലൈക്‌ യു !" അവള്‍  ആനന്ദ പുളകിതയായി.

 " ഐ  ടൂ  ലവ്  യു  ഡിയര്‍ "

 "കോള്‍  യു  ലേറ്റര്‍   ഡാ.. ബിറ്റ്  ബിസി  നവ് ..ചലോ...ബൈ "

"ബൈ . ക്യാച്ച് യു ലേറ്റര്‍"

അയാള്‍ കോള്‍ കട്ട്‌ ചെയ്തു.ഒരു കള്ള ചിരിയോടെ കീ  ചെയിന്‍  ഒരിടത്ത്  മാറ്റിവെച്  വീണ്ടും  ക്ലീനിങ്ങിലെയ്ക്ക് തിരിഞ്ഞു. അവിശ്വസനീയം എന്ന് പറയട്ടെ  ചിതല്‍  തിന്നു  തീര്‍ത്തു  എന്ന്  കരുതിയ ടാഗിന്റെ ആ  ബാക്കി  ഭാഗം അലമാരിയില്‍  ഒരിടത്ത് നിന്നും അയാള്‍ കണ്ടെടുത്തു!
 ആ  ടാഗുകള്‍ അയാള്‍  കൂട്ടി  യോജിപ്പിച്ചു. അതിലെ വാചകം കണ്ടു അയാള്‍ ഞെട്ടിപ്പോയി.

"വിത്ത്‌  ലവ് , യുവര്‍  ഫ്രണ്ട്  ഇന്ദു" !!!!








7 അഭിപ്രായങ്ങൾ:

  1. പേരുകള്‍ മാത്രം മാറ്റി എഴുതപ്പെട്ടിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  2. അതായിരുന്നില്ല ഞാന്‍ ഉദ്ദേശിച്ചത് :(

    മറുപടിഇല്ലാതാക്കൂ
  3. ആദ്യം ഇന്ദുവിനെ വിളിച്ചാൽ മതിയായിരുന്നു......:)

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം ചങ്ങാതി, പരസ്പരം പറ്റിക്കല്‍ ആണല്ലോ പുതിയ കാല സൌഹൃദങ്ങള്‍. വെറും വാക്കിന്റെ മധുരങ്ങള്‍.

    മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കാൻ

                                            ബാംഗ്ലൂർ ഓർമ്മകൾ -1                                  -------------------------------------------...